നീതിയാം യഹോവായേ തിരുചരണമെന്‍റെ ശരണം
ശ്രീതരും തവ പാദമതൊന്നേ ഖേദമകറ്റിപ്പരിപാലിപ്പതെന്നെ
ദേഹികൾക്കമൃതായേ-തവ ദേഹമിരിപ്പതെന്നായേ
വേദമോതിടുന്നാകയാൽ നീയേ
വേദനയിൽ തുണയെന്നാത്മിക തായേ;
ദേവ! നിന്നുടെ ജ്ഞാനം മമ താപമാറ്റിടും നൂനം
പാവനാശയ! മാനസവാനം
പാർക്കുവതിന്നരുൾ നിൻബോധവിമാനം;
കാമതസ്കരൻ നേരേ വന്നു കേമഭാവമായ് ചാരേ-
താമസിപ്പതുണാകയാൽ ദൂരെ
നീയിരിപ്പതെന്തനിക്കീശാ! നീ പോരേ?; –
യൂദപാതകരോടും പുരമായിരുന്ന നീ, വീടും
താതനമ്മയും-സ്വത്തുക്കൾ നാടും
തള്ളിയോരെന്നെ പുലർത്തിടുവാൻ കൂടും;
ആയിരം നരന്മാരിൽ പരിപൂതനേശുവിപ്പാരിൽ
ആയവൻ ബലത്തോടു ഞാൻ ചേരിൽ
മായമെന്യേ ജയിക്കാമാത്മിക പോരിൽ;
കഷ്ടനാളുകൾ വന്നു- വൃഥപ്പെട്ടുവെങ്കിലും, പൊന്നു
വിഷ്ടപേശ! നിൻ സന്നിധൗ നിന്നു
സ്പഷ്ടമുരയ്ക്കിൽ ഭവാൻ കേട്ടിടുമന്നു;
No comments:
Post a Comment